കല്‍പറ്റ- വയനാട്ടില്‍ പ്രളയത്തില്‍ ഏറ്റവും കുടുതല്‍ കെടുതികളുണ്ടായ കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകജനത അതീജീവന പദ്ധതികള്‍ക്കായി പ്രക്ഷോഭം തുടങ്ങുന്നു. കര്‍ഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തിലാണ് സമരത്തിനു ഒരുക്കം. പ്രക്ഷോഭത്തിനു മുന്നോടിയായി പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ ഒക്ടോബര്‍ രണ്ടിനു ഉച്ചകഴിഞ്ഞു മൂന്നിനു അതിജീവനത്തിനായി കര്‍ഷകസമരാഗ്നി എന്ന പേരില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍
കറുത്ത പൊന്നിന്റെ നാടായ വയനാട്ടിൽ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നു. ഇലകൾ പഴുത്ത് ഉണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ് വീഴുകയാണ്. വൻ രോഗബാധയാണ് വയനാട്ടിൽ വ്യാപിക്കുന്നത്. പ്രളയത്തെ തുടർന്ന് കായ്ഫലമുള്ള എട്ട് ലക്ഷത്തോളം കുരുമുളക് വള്ളികളും 1252 ഹെക്ടർ സ്ഥലത്തെ പതിമൂന്ന് ലക്ഷം തൈ കൊടികളും നശിച്ചതായി കണക്കാക്കുന്നു. 1990-ൽ
കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ വിപുലമായ രീതിയിൽ ദിനാചരണ പരിപാടികൾ നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷകരും സംരംഭകരും തൊഴിലന്വേഷകരും അടുക്കളക്കാരികളുമായ സ്ത്രീകളെ കാപ്പിയുടെ ഉല്പാദനം മുതൽ ഉപയോഗം വരെ കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാപ്പിയിൽ സ്ത്രീകൾ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര കോഫി ദിനത്തിന്റെ
മലയാളികള്‍ മാത്രമല്ല എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് തക്കാളി. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട ഒന്നാണ് തക്കാളി. തക്കാളിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. വിത്തുകൾ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്.
മണ്ണൊരുക്കുമ്പോള്‍ കുമ്മായം ചേര്‍ക്കണം.
വിത്ത് മുളക്കുവാൻ വെക്കുമ്പോൾ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികൾ
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ 29-09-2018 ശനിയാഴ്ച കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനം 40 കര്‍ഷകര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447545550.
കൽപ്പറ്റ: വയനാട് ജില്ലയിലെ പന്നികർഷകരോട് അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സ്വൈൻ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി . ധർണ്ണ ചിറ്റൂർ കണ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു . പന്നി തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അനധികൃതമായി തടയുന്ന നടപടി അവസാനിപ്പിക്കുക, ജൈവ മാലിന്യ സംസ്കരണത്തിൽ സുപ്രധാന പങ്ക്
പ്രളയം തകർത്ത കാർഷിക മേഖലയെ ഉയർത്തെഴുന്നേൽപ്പിച്ച് വയനാടിന് പുത്തൻ ഉണർവേകാൻ തീവ്രശ്രമത്തിലാണ് കാർഷിക മേഖലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും.കൃഷി നശിച്ച് ഒപ്പം പ്രതീക്ഷകളും നഷ്ടമായ കർഷകരെ കൈപിടിച്ചുയർത്തുകയാണിവർ.പ്രളയം ബാധിച്ച കർഷകരുടെ സ്വപ്നങ്ങൾക്ക് നിറം നൽകി ധാരാളം ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്നു.
മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിലും, ഇടുക്കിയിലുമാണ് ആദ്യം പേമാരി
കൽപ്പറ്റ: പാലുൽപ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയെ പ്രളയം സാരമായി ബാധിച്ചു. പ്രതിദിനം കാൽ ലക്ഷം ലിറ്റർ പാൽ കുറഞ്ഞു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം പശുക്കൾ ചത്തതും തീറ്റപ്പുൽ കുറഞ്ഞതുമാണ് പാലുൽപ്പാദനം കുറയാൻ കാരണം.
ക്ഷീരമേഖലയിൽ 10 കോടിയുടെ നഷ്ടമുണ്ടായി .വയനാട് ജില്ലയിലെ ക്ഷീരകർഷക മേഖലയിൽ 10 കോടിയുടെ
കൽപ്പറ്റ: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിൽ നിന്ന് നന്മയുടെ പാലൊഴുകുന്നു. പലതും നശിച്ച് ജീവിതം തന്നെ മടുത്തവർക്ക് ഒരു കച്ചി തുരുമ്പായി കൂടെയുണ്ട്, ക്ഷീരവികസന വകുപ്പ്. പ്രളയത്തിലും ഉരുൾപൊട്ടലിലും ഏക വരുമാന മാർഗ്ഗമായ പശുക്കളെ നഷ്ടപ്പെട്ട നൂറ് കണക്കിന് കർഷകരെ സഹായിക്കാൻ " ഒരു പശുവിനെ സ്പോൺസർ ചെയ്യൂ, ഒരു കുടുംബത്തെ