- January 11, 2021 2:48 pm
- January 9, 2021 9:16 am
- January 8, 2021 1:38 pm
- January 7, 2021 8:40 am
- കൃഷിയന്ത്രങ്ങള്‍ക്ക് 40% മുതല്‍ 80% വരെ സബ്സിഡി: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. -- കവര്‍ സ്റ്റോറിJanuary 6, 2021 3:14 pm
- January 4, 2021 11:22 am
- January 2, 2021 11:24 am
കാര്‍ഷിക വാര്‍ത്തകള്‍
- കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം
മൃഗസംരക്ഷണ പരിശീലന കേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ ഒക്ടോബര്‍ 9 ന് 2.30 മുതല്‍ 4 മണി വരെ കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്പര്യമുള്ള കര്‍ഷകര്‍ …
- കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതികള്‍
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ …
- രാജ്യത്ത് ആദ്യമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരുന്നു: വിശദാംശങ്ങൾ അറിയാം.
കര്‍ഷകക്ഷേമനിധി ബോര്‍ഡ് രാജ്യത്ത് തന്നെ ആദ്യമായി കേരള സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയാണ്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാല്‍ …
- ആത്മ വയനാട് : കൃഷി പാഠശാല ക്ലാസ് 7, ഫേസ് ബുക്ക് ലൈവ് പരിശീലന പരിപാടി 08-10-2020ന് രാവിലെ 11 മുതല്‍ 1 മണി വരെ
- കേരളത്തിലെ ആദ്യ ജീവാണു ജൈവ വള ഗുണനിയന്ത്രണശാല പട്ടാമ്പിയില്‍
- പഞ്ചായത്ത്തല കോഫീ ദിനാചരണം നടന്നു
അന്താരാഷ്ട്ര കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ കോഫീ ദിനാചരണം സംഘടിപ്പിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ നടന്ന കോഫീ ദിനാചരണം ഒ.ആര്.കേളു …
- വയനാടൻ കാർഷികോൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ കൃഷി വകുപ്പ് വിപണിയിലിറക്കും
വയനാട് ജില്ലയിൽ കർഷകരും ചെറുകിട സംരംഭകരും കാർഷികോൽപ്പാദക കമ്പനികളും ഉൽപാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിപണിയിലിറക്കാൻ ആലോചന. ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ളയുടെ നിർദ്ദേശത്തെ …
- നെല്‍കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു
ബ്രഹ്മഗിരി നെല്‍കര്‍ഷക ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന കര്‍ഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു. ഇതിന് കര്‍ഷകരുടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. പാരമ്പര്യ വിത്തിനങ്ങള്‍ കൃഷിചെയ്യുന്ന …
- കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം
ആത്മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെ അധികം വിജ്ഞാനപ്രദമായ …
- കാർഷിക വിപണി വികസനം : നബാർഡിന് കേന്ദ്ര സർക്കാർ 2000 കോടി രൂപ നൽകും.
ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 2000 കോടി രൂപയുടെ ഫണ്ട് നൽകാൻ അനുമതി കൊടുത്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഗ്രാമീണ കാർഷിക വിപണികളും കാർഷികോൽപന്ന …
ജൈവകൃഷി
- ഫാംശ്രീ അഗ്രോമാർട്ട് തിങ്കളാഴ്ച തുറക്കും: കർഷകരിൽ നിന്നുള്ള ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാം
കാർഷികോല്പന്നങ്ങളുടെ നേരിട്ടുള്ള വിപണനവും, വിഷരഹിതമായ ഉല്പന്നങ്ങളിലൂടെ പുതിയൊരു ഭക്ഷ്യ സംസ്ക്കാരവും ലക്ഷ്യമിട്ട് നബാർഡിന്റെ സഹകരണത്തോടെ കേരളത്തിൽ തുടക്കം കുറിക്കുന്ന ആദ്യത്തെ കാർഷിക വിപണ കേന്ദ്രം ഫാംശ്രീ അഗ്രോമാർട്ട് എന്ന പേരിൽ കാക്കനാട് പ്രവർത്തനം ആരംഭിക്കുന്നു. കർഷകരുടെ കൂട്ടായ്മയായ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും, വിവിധ കാർഷിക സഹകരണ സംഘങ്ങളും ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഫാംശ്രീയിലൂടെ ലക്ഷ്യമിടുന്നത്. നബാർഡിനു പുറമേ കാർഷിക സഹകരണ സംഘങ്ങളുടെ അപ്പെക്സ് സ്ഥാപനമായ കേരള ബാങ്കിന്റെ കൂടി സഹായത്തോടെ എറണാകുളം ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘമാണ് വിപണകേന്ദ്രം നടത്തുന്നത്. കാക്കനാട് തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശത്തുള്ള കേരള ബാങ്കിന്റെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് നിലവിൽ ഫാംശ്രീ പ്രവർത്തനം ആരംഭിക്കുന്നത്. ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ,സുഗന്ധ വ്യഞ്ജനങ്ങൾ, വയനാടൻ തേൻ, തൊണ്ടി അരി, തവിടുള്ളതും ഇല്ലാത്തതുമായ മട്ട അരി, ഗന്ധകശാല അരി, ഇടിയിറച്ചി, ഈന്തങ്ങപ്പൊടി, കൂവപ്പൊടി, പനംപൊടി, വയനാടൻ വിൻകോഫി, അറബിക്ക, റോബസ്റ്റ, സ്പെഷ്യൽ ഗ്രീൻ ടീ, വടകര വെളിച്ചെണ്ണ തുടങ്ങി സവിശേഷമായതും, സാധാരണ പൊതുവിപണിയിൽ ലഭ്യമാകാൻ ബുദ്ധിമുട്ടുള്ളതുമായ ഉല്പന്നങ്ങൾ ഫാംശ്രീയിലൂടെ ലഭ്യമാകും. ഫാംശ്രീ അഗ്രോമാർട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നബാർഡ് കേരളാ റീജിയൻ ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ നിർവ്വഹിക്കും.
- ചിലവില്ലാ ചാക്ക് കമ്പോസ്റ്റ്
എ.വി.നാരായണന് ഇത് ഉണ്ടാക്കുന്നതിന് വേണ്ട സാധനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാംതറയില് നിന്ന് 1 മീറ്റര്‍ ഉയരം ഉണ്ടാക്കുന്നതിന് 4 കല്ലുകള്‍ / മരക്കുറ്റി 50 കി.ഗ്രാം. അതില്‍ കൂടുതലോ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗ് ഒന്ന്, ബോട്ടില്‍ പ്ലാസ്റ്റിക് ഒന്ന്, ഒരു മരത്തൂണ്. ഇത്രമാത്രം സാധനങ്ങള്‍ ഉണ്ടായാല്‍ ചാക്ക് കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങാം.ഉയരത്തില്‍ നിര്‍ത്തിയ തറയില്‍ ചാക്കില്‍ അല്പം കരിയിലയോ, പച്ചിലയോ, മറ്റ് വെയ്സ്റ്റുകളോ ഇട്ട് വെക്കുന്നു. ദിവസേന വീട്ടിലെ എല്ലാ വെയ്സ്റ്റുകളും (കരിയില, പച്ചില, ചക്ക് വെയ്സ്റ്റ്, മത്സ്യം, മുട്ടത്തോട്, മാംസവെയ്സ്റ്റ്, അരിഭക്ഷണ ബാക്കി വെള്ളം അടക്കം) ഇട്ട് എപ്പോഴെങ്കിലും അല്പം കോഴി, ആട് കാഷ്ഠങ്ങളോ ചാണകമോ ഇട്ട് ഒരു മരക്കഷണം കൊണ്ട് കുത്തി ടൈറ്റാക്കുന്നു. ചാക്ക് നിറയുന്നതുവരെ ഇങ്ങനെ തുടരുന്നു. നിറഞ്ഞ് കഴിഞ്ഞാല്‍ വായ് തുന്നിക്കെട്ടുന്നു. ഇങ്ങനെ വെയ്സ്റ്റുകള് ഇടുന്ന സമയത്ത് തന്നെ ചാക്കിന്റെ ഒരു മൂല വെളിയിലേക്ക് തള്ളിനില്‍ക്കണം. ഇതില്കൂടിവരുന്ന ദ്രാവകം ബോട്ടിലില്‍ ശേഖരിച്ച് 3 ഇരട്ടി വെള്ളം ചേര്‍ത്ത് അപ്പോള്‍ തന്നെ പച്ചക്കറികള്‍ക്കും, ചെടികള്‍ക്കും നല്‍കാം. തുന്നിക്കെട്ടിയ ചാക്ക് അടിയില്‍ പലകയോ വേറൊരു ചാക്കോ വെച്ച ഒരു വെയിറ്റ് കൂടി വെക്കുന്നു. 2 മാസത്തിനുശേഷം അഴിച്ച് നോക്കിയാല്‍ കാണുന്ന പൊടിരൂപത്തിലുള്ള വളം ലഭിക്കും. ടൈറ്റാക്കുന്ന സമയത്തുള്ള ഊഷ്മാവ് കൂടുകയും അന്തരീക്ഷത്തില്‍ നിന്നും ചാക്കും വെയ്സ്റ്റും പെട്ടെന്ന് ഫോര്മേഷന് നടക്കുകയും ചെയ്യുന്നു. ഇത് കാരണം ബാഗ് 50% നശിക്കുന്നു. പ്ലാസ്റ്റിക് ഒഴികെ എല്ലാ സാധനങ്ങളും ഇതില്‍ നിന്നു വളമായി മാറുന്നു. വളത്തിന് യാതൊരു വാസനയും ഉണ്ടായിരിക്കുന്നതല്ല. 50 കി. ചാക്കില്‍ നിന്നും 30 കി. വളം ലഭിക്കും. നിര്‍മ്മാണത്തിന് ചിലവ് ഇല്ല. സമയനഷ്ടമില്ല, മറ്റുള്ളവര്‍ക്ക് ശല്യമില്ല. നമുക്ക് വീട്ടിലേക്ക് വേണ്ടുന്ന വളം ഉണ്ടാക്കാം. യാതൊരു സാമ്പത്തിക ചിലവും ഇല്ലാതെ
- ജൈവകൃഷിക്ക് വെര്‍ട്ടിലീസിയം കുമിള്‍
സുജിത്ത്.പി.ജി. ജൈവകൃഷിക്ക് ഇന്ന് പലതരം ഗുണകരമായ കുമി ളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ വ്യാപകമായി ഉപയോ ഗിക്കുന്ന ഒരു കുമിളാണ് ട്രൈക്കോഡെര്‍മ്മ. ഈ കുമിള്‍ ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്കെതിരായാണ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെ വിവിധതരം വിളകള്‍ക്കു ണ്ടാകുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയും ഫലപ്രദ മായി ഒരു കുമിളിനെ ബയോ ടെക്നോളജി വഴി വേര്തിരിച്ചെ ടുത്തിട്ടുണ്ട്. അതാണ് വെര്ട്ടി ലീസിയം കുമിള്‍. വെര്ട്ടിലീ സിയം ലകാനി എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഈ കുമിള്‍ പ്രകൃതിയില്‍ സാധാരണ കാണുന്നതാണ്. സംയോജിത കീടരോഗനിയന്ത്രണ സംവി ധാനത്തില്‍ ഫലപ്രദമായി ഉപ യോഗിക്കാവുന്ന ഈ കുമിള്‍ പ്രകൃതിക്ക് ഹാനികരമല്ല. മുന്തി രി, പേരയ്ക്ക, സപ്പോട്ട, നാരങ്ങ, മാങ്ങ, മാതളനാരങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങളിലും തക്കാളി, മുളക്, വഴുതന, വെണ്ട തുട ങ്ങിയ പച്ചക്കറികളിലും നെല്ല്, കാപ്പി, തേയില, ഏലം, തെങ്ങ്, പൂച്ചെടികള്‍ തുടങ്ങിയവയില്‍ കാണുന്ന നീരൂറ്റിക്കുടിക്കുന്ന മൂഞ്ഞകള്, മീലിമുട്ടകള്‍, വെള്ളീ ച്ചകള്, സ്കെയിലുകള്‍ (ശല്ക്ക കീടം), എല്ലാതരം മണ്ഡരികള്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.പൗഡര്‍ രൂപത്തില്‍ ലഭി ക്കുന്ന വെര്ട്ടിസീലിയസ്പോറു കള്‍ തണുത്തതും നനവില്ലാത്ത തുമായ സ്ഥലത്ത് സൂക്ഷിക്ക ണം. ഈ കുമിള്‍, കീടങ്ങളുടെ പുറത്തുള്ള ആവരണമായ ക്യൂട്ടിക്കിള്‍ രാസവസ്തുക്കളു പയോഗിച്ച് തുളച്ച് അകത്തു കടക്കുന്നു. തുടര്‍ന്ന് കുമിള്‍ വളര്‍ച്ച പ്രാപിച്ച് കീടങ്ങളുടെ ശരീരഭാഗങ്ങള്‍ നശിപ്പിക്കുന്നു. ഇതിനായി കുമിള്‍ ഉണ്ടാക്കുന്ന ബാസിയനോകലെസ് എന്ന വിഷമാണ് കാരണം. ഇപ്രകാരം 4 മുതല്‍ 6 ദിവസംകൊണ്ട് കീടം നശിക്കുന്നു.കീടത്തിന്റെ പുഴുദശയും സമാധിദശയും നശിപ്പിക്കുന്ന തിന് ഈ കുമിളിന് കഴിവുണ്ട്. കുമിളിന്റെ പ്രവര്‍ത്തനശേഷം ചത്ത പുഴുക്കളുടേയും സമാ ധിദശയുടെയും ഉണങ്ങിയ ഭാഗങ്ങള്‍ ചെടികളില്‍ കാണാം. അതിനുമുകളിലായി ഈ വെളു ത്ത കുമിളിന്റെ വളര്‍ച്ചയും (നാരുകള്‍) അനുകൂല സാഹ ചര്യങ്ങളില്‍ കാണാം. കേരളത്തി ലെ കാലാവസ്ഥയ്ക്ക് ഈ കുമിള്‍ നല്ലതുപോലെ വളരുന്ന താണ്. പ്രത്യേകിച്ചും 20-30 ഡിഗ്രി ഊഷ്മാവില്‍ 65% ആര്‍ദ്രതയും ഇതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.വെര്‍ട്ടിസീലിയം പല പേരുകളില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. 1 ലിറ്റര്‍ വെള്ളത്തിന് 2-3 ഗ്രാം എന്ന തോതില്‍ ഇത് ഉപയോഗിക്കാം. കുമിളിന്റെ പൊടി വെള്ളം ചേര്‍ത്ത് കുഴ മ്പാക്കിയ ശേഷം നന്നായി അടിച്ച് ഇളക്കി ചേര്‍ക്കുക. ഉണ്ടാക്കിയ ഉടന്‍ തന്നെ സ്പ്രേ ചെയ്യുക. വൈകുന്നേരങ്ങളിലോ, പ്രഭാത സമയത്തോ ഇത് സ്പ്രേ ചെയ്യ ണം. സ്പ്രേ ചെയ്യുമ്പോള്‍ ഇലക ളുടെ ഇരുവശവും നനയണം. കൂടുതല്‍ കീടാക്രമണമുള്ള സാഹചര്യത്തില്‍ 4-5 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കാം. കൂടുതല്‍ ഗുണത്തിനായി പ്രകൃ തിദത്തമായ വെറ്റിംഗ് ഏജന്റുക ള്‍ ഉപയോഗിക്കാം.കീടനാശിനികളുടെ കൂടെ പ്രയോഗിക്കുമ്പോള്‍ ഈ കുമിള്‍ കൂടുതല്‍ ഗുണപ്രദമായി കാണു ന്നു. കുമിള്‍ ഉണഅടാക്കുന്ന സുഷിരങ്ങളിലൂടെ കീടനാശി നിക്ക് എളുപ്പം കീടത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്നതാണ് ഇതിന് കാരണം. ജൈവകീടനാ ശിനികളുമായി ചേര്‍ത്ത് ഈ കുമിളിനെ ചെടികളില്‍ പ്രയോ ഗിക്കാം. രാസകുമിള്‍ നാശിനിക ളുമായി ചേര്‍ത്ത് ഇത് പ്രയോഗി ക്കുന്നത് മാത്രമല്ല, വെര്ട്ടിസീലി യം പ്രയോഗിച്ച് 3-5 ദിവസം മുമ്പോ ശേഷമോ രാസകുമിള്‍ നാശിനി ഉപയോഗിക്കരുത്. മാര്‍ക്കറ്റില്‍ ലഭ്യമായ ഇത്തരം ഒരു ഉല്പന്നമാണ് വെര്ട്ടിസെല്.ജൈവകൃഷി വ്യാപകമാ കുന്ന ഈ സാഹചര്യത്തില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ യ്ക്ക് കോട്ടം തട്ടാതെ കിടാ ക്രമണങ്ങളെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം പോലുള്ള കുമിളുകള്‍ ഒരനുഗ്രഹമാണ്.
- പച്ചപ്പിനു ജീവാമൃതമായി പഞ്ചഗവ്യം
ഡോ. ബിന്ദ്യ ലിസ് ഏബ്രഹാം പുരാതന കൃഷിതന്ത്ര ശാസ്ത്രസംഹിതയായ വൃക്ഷായുര്‍വേദത്തില്‍ പറയുന്നത് ജൈവരീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാല്, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം സാക്ഷാല്‍ അമൃതിനു തുല്യമാണെന്നാണ്.ക്ഷേത്രങ്ങളില്‍ പുണ്യം തളിക്കുന്ന പഞ്ചഗവ്യം മണ്ണിനും അത്യുത്തമമാണെന്ന തിരിച്ചറിവ് കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വേകുന്നു. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ആയുര്‍വേദം വഴികാട്ടുന്നതുപോലെ പുരാതന കൃഷിതന്ത്രശാസ്ത്ര സംഹിതയായ വൃക്ഷായുര്‍വേദവും പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതികളെക്കുറിച്ച് വ്യക്തമാക്കുന്നു.ഇതില്‍ ജൈവരീതിയില്‍ പരിപാലിക്കപ്പെടുന്ന നാടന്‍ പശുക്കളുടെ പാല്, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം സാക്ഷാല്‍ അമൃതിനു തുല്യമാണെന്നു പറയുന്നു.രാസകീടനാശിനികളെ ദൂരെ നിര്‍ത്തി ജൈവവളങ്ങളും ഔഷധക്കൂട്ടുകളും രംഗത്തെത്തിയെങ്കിലും മണ്ണിനെ സമ്പുഷ്ടമാക്കി ചെടികള്‍ക്കും വിളകള്‍ക്കും ജൈവഹോര്മോണായും കീട-രോഗ പ്രതിരോധശക്തിയെ വളര്‍ത്തുന്ന ഘടകമായും ഏറ്റവും ഫലപ്രദമായി കണ്ടെത്തിയിരിക്കുന്നത് പഞ്ചഗവ്യത്തെയാണ്.പുണ്യദ്രാവകംപഞ്ചഗവ്യത്തിന് ഹൈന്ദവാചാരങ്ങളില്‍ ഏറെ പ്രധാന്യമുണ്ട്. മരണാനന്തര ചടങ്ങുകളിലും ഗൃഹപ്രവേശംപോലെയുള്ള ശുഭവേളകളിലും പഞ്ചഗവ്യത്തിന് പവിത്രമായ സ്ഥാനമുണ്ട്. ശിവരാത്രിയിലെ പുണ്യമാണ് പഞ്ചഗവ്യം. ഇതേ പവിത്രതതയോടെ തന്നെയാണ് കൃഷിയിടങ്ങളിലും പഞ്ചഗവ്യം നിര്‍മ്മിക്കേണ്ടതും ഉപയോഗിക്കേണ്ടതും. മേല്‍പ്പറഞ്ഞ അഞ്ചു ഘടകങ്ങള്‍ക്കു പുറമെ ഇളനീര്, പൂവന്‍പഴം, ശര്‍ക്കര എന്നിവയുംകൂടി ചേര്‍ക്കാറുണ്ട്.പഞ്ചഗവ്യം മഹാത്മ്യംനാടന് പശുക്കളില്‍ നിന്നുള്ള പഞ്ചഗവ്യം ഉപയോഗിക്കുമ്പോള്‍ ചെടികളുടെയും ഇലകളുടെയും വളര്‍ച്ച കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെടികളുടെ ജലസമാഹരണശേഷി വര്‍ദ്ധിക്കുകയും വെള്ളത്തിന്റെ ആവശ്യം 30% കുറയുകയും ചെയ്യും.ഫലവൃക്ഷങ്ങളില്‍ പഞ്ചഗവ്യത്തിന്റെ ഉപയോഗം മൂലം ഫലങ്ങളുടെ വിളവ്, മണം, രുചി, സൂക്ഷിപ്പുകാലം എന്നിവയും വര്‍ദ്ധിക്കും. മുല്ലപ്പൂ കൃഷിയില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പൂവിടലും സുഗന്ധവും പരിമളവും പഞ്ചഗവ്യം മൂലം ഉണ്ടാകും. നെല്‍കൃഷിയില്‍ വിളവെടുപ്പ് 15 ദിവസം മുമ്പേ സാധ്യമാക്കുകയും നെല്‍മണിയുടെ തൂക്കം ഇരുപതു ശതമാനത്തോളം വര്‍ദ്ധിക്കുകയും ചെയ്യും.ചെടികള്‍ക്കാവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയ്ക്കു പുറമെ സൂക്ഷ്മ മൂലകങ്ങള്‍ വിറ്റാമിനുകള്‍, അമിനോ അമ്ലങ്ങള്‍, വളര്‍ച്ചാത്വരകങ്ങള്‍, ഗുണകരമായ സൂക്ഷ്മ ജീവികള്‍ എന്നിവയും പഞ്ചഗവ്യത്തിലുണ്ട്. ജൈവഹോര്‍മോണ്‍ ആയും ഉപയോഗിക്കാം. നീരൂറ്റിക്കുടിക്കുന്ന ഘടകങ്ങളെ നിയന്ത്രിച്ച് കീടരോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അത്യുത്തമം.പഞ്ചഗവ്യത്തിലെ ഹെക്സനാല് എന്ന ഘടകം പൂപ്പല്‍ ബാധയും ബാക്ടീരിയ ആക്രമണവും ചെറുക്കാന്‍ സഹായിക്കുന്നു. ഡഡോകാനോയിക്ക് ആസിഡ് എന്ന ഘടകം ചെടികളുടെ വിത്ത് ഉല്പാദനപ്രക്രിയകളെ ത്വരിതപ്പെടുത്തുന്നു. ഒക്ടാഡെക്കാനോയിക് ആസിഡ് എന്ന ഘടകം മണ്ഡരിപോലെയുള്ള കീടപരാദബാധകളെ അകറ്റിനിര്‍ത്തും.ഉപയോഗക്രമംമണ്ണിന്റെ ജൈവഘടന അനുസരിച്ച് 4-30 മില്ലി ലിറ്റര്‍ പഞ്ചഗവ്യം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ നനയ്ക്കാം. മൂന്ന് ശതമാനം വീര്യമാണ് സ്വീകാര്യമായത്. പത്തുലിറ്റര്‍ പവര്‍ സ്പ്രേയര്‍ ഉപയോഗിക്കുമ്പോള്‍ 300 മില്ലിലിറ്റര്‍ പഞ്ചഗവ്യം കലക്കി അരിച്ചശേഷം ഉപയോഗിക്കാം. ഡ്രിപ്, ഫ്ളോ ജലസേചന സംവിധാനത്തില്‍ ഒരേക്കറിന് 20 ലിറ്റര്‍ എന്ന തോതിലാകാം. വിത്തുകള്‍ നടുന്നതിനുമുമ്പ് മൂന്ന് ശതമാനം ലായനിയില്‍ 20 മിനിറ്റ് മുക്കിവെച്ചാല്‍ പെട്ടെന്ന് മുളയ്ക്കും. വിത്തുകള്‍ പഞ്ചഗവ്യത്തില്‍ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം.പുഷ്പിക്കുന്ന ഘട്ടത്തിലാണെങ്കില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ പഞ്ചഗവ്യം ഉപയോഗിക്കാം. പുഷ്പകാലത്തും കായ്കള്‍ പിടിക്കുന്ന ഘട്ടത്തിലും പത്തുദിവസത്തില്‍ ഒരിക്കല്‍ ഉപയോഗിക്കാം. കായ്കനികള്‍ മൂത്തുവരുന്ന ഘട്ടത്തില്‍ ഒരു പ്രാവശ്യം മാത്രമേ പഞ്ചഗവ്യം ഉപയോഗിക്കാവൂ.തയ്യാറാക്കുന്ന വിധംചാണകം – ഏഴ് കിലോ, പശുനെയ്യ് – ഒരു കിലോ, ഗോമൂത്രം – പത്ത് ലിറ്റര്‍, വെള്ളം – പത്ത് ലിറ്റര്‍, പാല് – മൂന്ന് ലിറ്റര്‍, തൈര് – രണ്ട് ലിറ്റര്‍, ഇളനീര്-മൂന്ന് ലിറ്റര്‍, ശര്‍ക്കര – മൂന്ന് കിലോ, പൂവന്‍പഴം – 12 എണ്ണം.ചാണകവും പശുവിന്നെയ്യും പ്ലാസ്റ്റിക് ഡ്രമ്മിലോ മണ്‍കലത്തിലോ നന്നായി ഇളക്കുക. ലോഹപാത്രം ഉപയോഗിക്കരുത്. മൂന്നുദിവസം രാവിലെയും വൈകീട്ടും ഇവ നന്നായി ഇളക്കുക. നാലാം ദിവസം ഗോമൂത്രവും വെള്ളവും ചേര്‍ത്ത് അടുത്ത പതിനഞ്ചു ദിവസം സൂക്ഷിക്കുക. ഈ ദിവസങ്ങളിലെല്ലാം രണ്ടു പ്രാവശ്യം നന്നായി ഇളക്കണം. 15 ദിവസത്തിനുശേഷം (തുടക്കം മുതല്‍ നോക്കിയാല്‍ 19 ദിവസം) പാല്, തൈര്, ഇളനീര്, ശര്‍ക്കര, പൂവന്‍പഴം എന്നിവ ചേര്‍ക്കുക. തുടകം മുതല്‍ നോക്കിയാല്‍ 48-ാം ദിവസം പഞ്ചഗവ്യം ഉപയോഗത്തിന് തയ്യാറാകും.
- ജൈവകൃഷി : വളം അടുക്കളയില്‍ നിന്ന്
ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്വസ്തുക്കള് നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.ചാരംഅടുക്കളയില് നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കു പുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്), 200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മൂഞ്ഞയും മാറിക്കിട്ടും.കഞ്ഞിവെള്ളവും കാടിവെള്ളവുംഅരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മീലിമുട്ട എന്നിവയെ നിയന്ത്രിക്കാനാകും.മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവുംഇതുരണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധി നല്‍കും. ചുവട്ടില്‍ ഇട്ട് അല്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും. മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണം ചെയ്യും.പച്ചക്കറി, ഇലക്കറി, പഴവര്‍ഗ്ഗ അവശിഷ്ടങ്ങള്ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റ് വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും സാധാരണ കുഴിക്കമ്പോസ്റ്റും നിര്‍മിച്ച് വളമാക്കി മാറ്റാം.ചിരട്ടക്കരിചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളം ചേര്‍ത്ത് ചാന്താക്കി മാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.തേയില, കാപ്പി, മുട്ടത്തോട്അവശിഷ്ടങ്ങള് ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്കാന്. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. പൂച്ചെടികള്‍ക്കും ഉത്തമമാണ്.തേങ്ങാവെള്ളംകീടനാശിനിയായും ഉത്തേജകവസ്തുവായും തേങ്ങാവെള്ളം ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉത്പാദനവര്‍ദ്ധനവുണ്ടാകും. കൂടാതെ വിവിധ ജൈവകീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.
- ജൈവകൃഷിയില്‍ കേരളത്തിലെ വനിതകള്‍ക്ക് മാതൃകയായി ഹരിപ്പാട്ടെ വാണി
അനിൽ ജേക്കബ് കീച്ചേരിയിൽ അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എട്ടേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്ന വാണി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങി. ഭര്‍ത്താവിനെ സഹായിക്കാന്‍ വേണ്ടി ഇറങ്ങിയ വാണി വിവിധ ഇനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴകള്‍, ഫലവൃക്ഷങ്ങള്‍, നാടന്‍ പശുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവയും ജൈവമാര്‍ഗത്തിലൂടെ കൃഷിചെയ്തുവരുന്നു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജൈവകലവറ എന്ന ഇക്കോഷോപ്പ്, ചെറുകിട നേഴ്സറി, ജൈവകൃഷി പാഠശാല, ജൈവകര്‍ഷക കൂട്ടായ്മ, മൂല്യവര്ദ്ധി ഉത്പന്നങ്ങളുടെ ഉല്പാദനം എന്നീ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തിലധികമായി ജൈവകൃഷിയെ ആശ്രയിക്കുന്ന ഈ വനിത കേരളത്തിലെ വനിതകള്‍ക്ക് മാതൃകയാണ്.
- ജൈവകൃഷിക്ക് വളം അടുക്കളയില്‍ നിന്ന്
ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്വസ്തുക്കള് നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം. ചാരം അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കു പുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്), 200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മൂഞ്ഞയും മാറിക്കിട്ടും. കഞ്ഞിവെള്ളവും കാടിവെള്ളവും അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മീലിമുട്ട എന്നിവയെ നിയന്ത്രിക്കാനാകും. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും ഇതുരണ്ടും പച്ചക്കറികള്‍, വാഴ െന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധി നല്‍കും. ചുവട്ടില്‍ ഇട്ട് അല്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും. മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണം ചെയ്യും. പച്ചക്കറി, ഇലക്കറി, പഴവര്‍ഗ്ഗ അവശിഷ്ടങ്ങള്‍ ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റ് വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും സാധാരണ കുഴിക്കമ്പോസ്റ്റും നിര്‍മിച്ച് വളമാക്കി മാറ്റാം. ചിരട്ടക്കരി ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളം ചേര്‍ത്ത് ചാന്താക്കി മാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. തേയില, കാപ്പി, മുട്ടത്തോട് അവശിഷ്ടങ്ങള്‍ ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്കാന്. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. പൂച്ചെടികള്‍ക്കും ഉത്തമമാണ്. തേങ്ങാവെള്ളം കീടനാശിനിയായും ഉത്തേജകവസ്തുവായും തേങ്ങാവെള്ളം ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉത്പാദനവര്‍ദ്ധനവുണ്ടാകും. കൂടാതെ വിവിധ ജൈവകീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.
- ജൈവകൃഷിക്ക് വെര്‍ട്ടിലീസിയം കുമിള്‍
അനിൽ ജേക്കബ് കീച്ചേരിയിൽ ജൈവകൃഷിക്ക് ഇന്ന് പലതരം ഗുണകരമായ കുമി ളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ വ്യാപകമായി ഉപയോ ഗിക്കുന്ന ഒരു കുമിളാണ് ട്രൈക്കോഡെര്‍മ്മ. ഈ കുമിള്‍ ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്കെതിരായാണ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെ വിവിധതരം വിളകള്‍ക്കു ണ്ടാകുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയും ഫലപ്രദ മായി ഒരു കുമിളിനെ ബയോ ടെക്നോളജി വഴി വേര്തിരിച്ചെ ടുത്തിട്ടുണ്ട്. അതാണ് വെര്ട്ടി ലീസിയം കുമിള്‍. വെര്ട്ടിലീ സിയം ലകാനി എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഈ കുമിള്‍ പ്രകൃതിയില്‍ സാധാരണ കാണുന്നതാണ്. സംയോജിത കീടരോഗനിയന്ത്രണ സംവി ധാനത്തില്‍ ഫലപ്രദമായി ഉപ യോഗിക്കാവുന്ന ഈ കുമിള്‍ പ്രകൃതിക്ക് ഹാനികരമല്ല. മുന്തി രി, പേരയ്ക്ക, സപ്പോട്ട, നാരങ്ങ, മാങ്ങ, മാതളനാരങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങളിലും തക്കാളി, മുളക്, വഴുതന, വെണ്ട തുട ങ്ങിയ പച്ചക്കറികളിലും നെല്ല്, കാപ്പി, തേയില, ഏലം, തെങ്ങ്, പൂച്ചെടികള്‍ തുടങ്ങിയവയില്‍ കാണുന്ന നീരൂറ്റിക്കുടിക്കുന്ന മൂഞ്ഞകള്, മീലിമുട്ടകള്‍, വെള്ളീ ച്ചകള്, സ്കെയിലുകള്‍ (ശല്ക്ക കീടം), എല്ലാതരം മണ്ഡരികള്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്നതാണ്. പൗഡര്‍ രൂപത്തില്‍ ലഭി ക്കുന്ന വെര്ട്ടിസീലിയസ്പോറു കള്‍ തണുത്തതും നനവില്ലാത്ത തുമായ സ്ഥലത്ത് സൂക്ഷിക്ക ണം. ഈ കുമിള്‍, കീടങ്ങളുടെ പുറത്തുള്ള ആവരണമായ ക്യൂട്ടിക്കിള്‍ രാസവസ്തുക്കളു പയോഗിച്ച് തുളച്ച് അകത്തു കടക്കുന്നു. തുടര്‍ന്ന് കുമിള്‍ വളര്‍ച്ച പ്രാപിച്ച് കീടങ്ങളുടെ ശരീരഭാഗങ്ങള്‍ നശിപ്പിക്കുന്നു. ഇതിനായി കുമിള്‍ ഉണ്ടാക്കുന്ന ബാസിയനോകലെസ് എന്ന വിഷമാണ് കാരണം. ഇപ്രകാരം 4 മുതല്‍ 6 ദിവസംകൊണ്ട് കീടം നശിക്കുന്നു. കീടത്തിന്റെ പുഴുദശയും സമാധിദശയും നശിപ്പിക്കുന്ന തിന് ഈ കുമിളിന് കഴിവുണ്ട്. കുമിളിന്റെ പ്രവര്‍ത്തനശേഷം ചത്ത പുഴുക്കളുടേയും സമാ ധിദശയുടെയും ഉണങ്ങിയ ഭാഗങ്ങള്‍ ചെടികളില്‍ കാണാം. അതിനുമുകളിലായി ഈ വെളു ത്ത കുമിളിന്റെ വളര്‍ച്ചയും (നാരുകള്‍) അനുകൂല സാഹ ചര്യങ്ങളില്‍ കാണാം. കേരളത്തി ലെ കാലാവസ്ഥയ്ക്ക് ഈ കുമിള്‍ നല്ലതുപോലെ വളരുന്ന താണ്. പ്രത്യേകിച്ചും 20-30 ഡിഗ്രി ഊഷ്മാവില്‍ 65% ആര്‍ദ്രതയും ഇതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. വെര്‍ട്ടിസീലിയം പല പേരുകളില്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. 1 ലിറ്റര്‍ വെള്ളത്തിന് 2-3 ഗ്രാം എന്ന തോതില്‍ ഇത് ഉപയോഗിക്കാം. കുമിളിന്റെ പൊടി വെള്ളം ചേര്‍ത്ത് കുഴ മ്പാക്കിയ ശേഷം നന്നായി അടിച്ച് ഇളക്കി ചേര്‍ക്കുക. ഉണ്ടാക്കിയ ഉടന്‍ തന്നെ സ്പ്രേ ചെയ്യുക. വൈകുന്നേരങ്ങളിലോ, പ്രഭാത സമയത്തോ ഇത് സ്പ്രേ ചെയ്യ ണം. സ്പ്രേ ചെയ്യുമ്പോള്‍ ഇലക ളുടെ ഇരുവശവും നനയണം. കൂടുതല്‍ കീടാക്രമണമുള്ള സാഹചര്യത്തില്‍ 4-5 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കാം. കൂടുതല്‍ ഗുണത്തിനായി പ്രകൃ തിദത്തമായ വെറ്റിംഗ് ഏജന്റുക ള്‍ ഉപയോഗിക്കാം. കീടനാശിനികളുടെ കൂടെ പ്രയോഗിക്കുമ്പോള്‍ ഈ കുമിള്‍ കൂടുതല്‍ ഗുണപ്രദമായി കാണു ന്നു. കുമിള്‍ ഉണഅടാക്കുന്ന സുഷിരങ്ങളിലൂടെ കീടനാശി നിക്ക് എളുപ്പം കീടത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്നതാണ് ഇതിന് കാരണം. ജൈവകീടനാ ശിനികളുമായി ചേര്‍ത്ത് ഈ കുമിളിനെ ചെടികളില്‍ പ്രയോ ഗിക്കാം. രാസകുമിള്‍ നാശിനിക ളുമായി ചേര്‍ത്ത് ഇത് പ്രയോഗി ക്കുന്നത് മാത്രമല്ല, വെര്ട്ടിസീലി യം പ്രയോഗിച്ച് 3-5 ദിവസം മുമ്പോ ശേഷമോ രാസകുമിള്‍ നാശിനി ഉപയോഗിക്കരുത്. മാര്‍ക്കറ്റില്‍ ലഭ്യമായ ഇത്തരം ഒരു ഉല്പന്നമാണ് വെര്ട്ടിസെല്. ജൈവകൃഷി വ്യാപകമാ കുന്ന ഈ സാഹചര്യത്തില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ യ്ക്ക് കോട്ടം തട്ടാതെ കിടാ ക്രമണങ്ങളെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം പോലുള്ള കുമിളുകള്‍ ഒരനുഗ്രഹമാണ്.
- കാര്‍ഷിക മേഖലയ്ക്ക് കരുത്തായി ബയോവിന്‍ റിസര്‍ച്ച് സെന്റര്‍
ബയോവിന്‍ അഗ്രോറിസര്ച്ചിന്റെ കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്കുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ജൈവ കൃഷി വ്യാപന പദ്ധതിയാണ് മാനന്തവാടി രൂപത നേതൃത്വം നല്കുന്ന ബയോവിന്‍ അഗ്രോ റിസര്‍ച്ച് നടപ്പിലാക്കുന്നത്. നിലവില്‍ പതിനെണ്ണായിരത്തി അഞ്ഞൂറ് കര്‍ഷ കര് ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്റെ ജൈവകൃഷി വ്യാപന പദ്ധതിയില്‍ അംഗങ്ങളാണ്. കര്‍ഷകരെ സംഘടിപ്പിക്കുക, ഫാം ക്ലബ്ബുകളാക്കി രജിസ്റ്റര്‍ ചെയ്യിപ്പിക്കു ക, കാര്‍ഷിക ബോധവത്ക്കരണം യഥാസമയം നടത്തുക, അന്താരാഷ്ട്ര തലത്തിലുള്ള ജൈവകൃഷി സര്ട്ടി ഫിക്കറ്റ് നേടിക്കൊടുക്കുക, കര്‍ഷ രുടെ ഉത്പ്പന്നങ്ങള്‍ സംഭരിക്കുക, സംസ്കരിക്കുക, മൂല്യ വര്‍ദ്ധനവ് വരു ത്തി വിപണനം നടത്തുക തുടങ്ങി മുഴുവന്‍ കാര്‍ഷിക ഇടപെടലുകളും അനുവര്‍ത്തിച്ചു കൊണ്ടാണ് ബയോ വിന് അഗ്രോ റിസര്‍ച്ച് ജൈവകൃഷി പദ്ധതി നടപ്പിലാക്കുന്നത്. . കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ഉയര് ന്ന വില ലഭിക്കുന്നതിന് ഉത്പ്പന്ന ങ്ങള് പരമാവധി മൂല്യ വര്‍ദ്ധനവ് നടത്തി വിപണിയില്‍ എത്തിക്കുന്ന തിനാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് ശ്രദ്ധിക്കുന്നത്. വെള്ളക്കുരുമുളക്, ഡീ ഹൈഡ്രേറ്റഡ് ഗ്രീന്‍ പെപ്പര്‍ (ഉഏജ), പെപ്പര്‍ ഇന്‍ ബ്രൈന്‍, കുരുമുളക് പൊടി, നുറുക്കിയ കുരുമുളക്, ടീ കട്ട് കുരുമുളക് തുടങ്ങി പത്തി ലധികം മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങ ളാണ് കുരുമുളകില്‍ നിന്നു മാത്രം ബയോവിന്‍ അഗ്രോ റിസര്‍ച്ച് വിപണിയില്‍ എത്തിക്കുന്നത്. ഇപ്പോ ള്‍ മാനന്തവാടി മേരിമാതാ കോളേജിന് സമീപമുള്ള 25000 സ്ക്വയര്‍ ഫീറ്റ് വിസ് തീര്‍ണമുള്ള ബയോലാന്ഡ് അഗ്രോ പ്രോസസ്സിംഗ് സെന്റര്‍ നി ന്നും പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗ ങ്ങള്, ചക്കയുള്പ്പടെയുള്ള പഴവര്‍ഗ്ഗ ങ്ങള്, സുഗന്ധ വ്യജ്ഞനങ്ങള്‍, കാപ്പി തുടങ്ങിയവ കൂടുതല്‍ വൈവി ധ്യമുള്ള ഉത്പ്പന്നങ്ങളാക്കി മാറ്റുന്നു കുരുമുളകിനു പുറമേ ഇഞ്ചിക്കും ഈ വര്‍ഷം വര്‍ദ്ധിച്ച ആവശ്യമുണ്ട്. വയനാട്ടിലെ കര്‍ഷകര്‍ പരമ്പരാഗത മായി ഇഞ്ചി ചുക്കാക്കി മാറ്റുകയാണ് ചെയ്യുന്നത് . എന്നാല്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ച് പച്ച ഇഞ്ചി നന്നായി കഴുകി , തൊലി കളയാതെ കനം കുറച്ച് അരിഞ്ഞാണ് ഇഞ്ചി യുടെ മൂല്യ വര്‍ദ്ധനവ് നടത്തുന്നത്. ഇഞ്ചി ചിപ്സ്, നുറുക്കിയ ഇഞ്ചി, ടീ കട്ട് ഇഞ്ചി, ഇഞ്ചി പൊടി എന്നീ ഉത്പ്പന്നങ്ങളാണ് വിപണനം നടത്തു ന്നത്. വയനാട്ടിലെ ഏറ്റവും പ്രധാന ഉത്പ്പന്നമായ കാപ്പി ബയോവിന്‍ അഗ്രോ റിസര്‍ച്ച് ഫെയര്ട്രേഡിംഗ് വഴി വിപണനം നടത്തി കര്‍ഷകര്‍ക്ക് അധിക വില നല്കുന്നു. കൂടാതെ തെരുവപ്പുല്ല്, സര്‍വ്വ സുഗന്ധിയുടെ ഇല, കായ്, ഗ്രാമ്പൂ, കറുവപ്പട്ട, മഞ്ഞ ള്‍, ജാതി, ഏലം, കുടം പുളി തുടങ്ങി വയനാട്ടിലെ ഒട്ടുമിക്ക ഉത്പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നു. നിലവില്‍ അമേരിക്ക, കാനഡ, ജര്‍മനി, ഡെന്മാര്ക്ക്, ഇംഗ്ലണ്ട്, നെതര്‍ലാന്റ് തുടങ്ങി മുപ്പതോളം രാജ്യ ങ്ങളിലേക്കാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് വയനാട്ടിലെ ജൈവ ഉത്പ്പ ന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വില യേക്കാള്‍ 30 മുതല്‍ 300 ശതമാനം വരെ അധിക വില നല്‍കാനും സാധി ക്കുന്നു. ബയോവിന്‍ അഗ്രോ റിസര്‍ച്ച് ജൈവ കൃഷി വ്യാപന പദ്ധതിക്ക് നബാര്‍ഡ്, കൃഷി വകുപ്പ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, സ്പൈസസ് ബോര്‍ഡ്, കോഫീ ബോര്‍ഡ്, കിന്‍ഫ്ര, കേരള കാര്‍ഷിക സര്‍വ്വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്ക ള്‍ച്ചര്‍ റിസേര്‍ച്ച് തുടങ്ങിയവ സാങ്കേ തിക – സാമ്പത്തിക സഹായങ്ങള്‍ നല്കി വരുന്നു. 70 തൊഴിലാളികളും ,60 സ്റ്റാഫ് അംഗങ്ങളുമുള്ള ബയോവിന്‍ അഗ്രോ റിസേര്‍ച്ചിന് അഡ്വ. ഫാ. ജോണ്‍ ചൂരപ്പുഴയില്‍ നേതൃത്വം നല്കുന്നു
- ജൈവ കൃഷിയിലേക്ക് മുന്നേറാം… ജീവിതം തിരിച്ചുപിടിക്കാം…
അനിൽ ജേക്കബ് കീച്ചേരിയിൽ പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന് നിലനിര്‍ത്തിയിരുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള വിപ്ലവങ്ങളാണ് നമ്മെ രക്ഷിച്ചത്. അരി അത്യാവശ്യം ഉത്പാദിപ്പിച്ച് അതുകൊണ്ട് കഞ്ഞിവച്ചു കുടിക്കാന്‍ തുടങ്ങിയതോടെ മറ്റെല്ലാത്തിനേയുംപോലെ മണ്ണിനേയും നാം മറന്നു. പൊന്മുട്ടയിടുന്ന താറാവിന്റെ വയറുകീറിക്കൊന്ന ആര്ത്തിക്കാരനെപ്പോലെ അമിതമായ രാസവള-രാസകീടനാശിനി പ്രയോഗത്തിലൂടെ നമ്മള് മണ്ണില്‍ നിന്നും ജീവന്റെ അവസാനത്തെ തുടിപ്പുവരെ പറിച്ചെടുത്തുകഴിഞ്ഞു. അങ്ങിനെ മരിച്ച മണ്ണില്‍ നിന്നുമാണ് നമുക്കിനി കൃഷി തുടങ്ങേണ്ടത്. അങ്ങിനെ മരിച്ച മണ്ണില്‍ നിന്നുമാണ് നമുക്കിനി കൃഷി തുടങ്ങേണ്ടത്. മരിച്ച മണ്ണിനെ ജീവിപ്പിച്ചാലേ ഇനി മികച്ച വിളവ് സ്വപ്നം കാണാനാവൂ. ഇതിനുള്ള മാര്‍ഗ്ഗമാണ് കൃഷി ജൈവരീതിയിലാക്കുക എന്നത്. മസനോബു ഫുക്കുവോക്കയുടെയോ ധാബോല്ക്കറുടേയോ സുഭാഷ് പലേക്കറുടേയോ നമ്മുടെ മുന്തലമുറക്കാരുടേയോ ആരുടെ രീതി വേണമെങ്കിലും ഇതിന് തെരഞ്ഞെടുക്കാം. 50% വരെ വായുവും വെള്ളവും 45% വരെ ധാതുക്കളും 5% ജൈവവസ്തുക്കളുമടങ്ങിയതാണ് നല്ല മണ്ണ്. ഇന്നത്തെ മണ്ണോ ജൈവാംശവും സൂക്ഷ്മജീവികളും നശിച്ച് വെള്ളത്തെ പിടിച്ചു നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ട് ഒരുതുള്ളി മഴവെള്ളം വീണാല്‍ തന്നെ മേല്‍മണ്ണ് കലങ്ങി വെള്ളത്തിന്റെ നിറം മാറി ഒലിച്ചുപോകുന്ന രീതിയിലായിരിക്കുന്നു അത്. ജൈവകൃഷിയുടെ തത്വംതന്നെ മണ്ണിനെ തീറ്റുക എന്നതാണ്. മണ്ണില്‍ നിന്നു വന്നവ മണ്ണിലേക്കുതന്നെ (ജൈവപുനഃചംക്രമണം), മണ്ണ്-വിള പരിപാലനം, വിളപരിക്രമണം എന്നിവയും മണ്ണിനെ ജീവസ്സുറ്റതാക്കും. അതുകൊണ്ടാണ് ജൈവകൃഷിയെ സംയോജിത കൃഷി എന്നു വിശേഷിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണ്ണമായും ജൈവമാകണം എന്ന ലക്ഷ്യത്തോടെ 2010ല്‍ ജൈവകാര്‍ഷിക നയരൂപീകരണത്തിന് കമ്മറ്റിയെ നിയമിച്ച് 2015-ല്‍ ആ റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ ഒരു വര്‍ഷത്തിനിടയിലും കാര്യമായ മാറ്റം പ്രകടമല്ല. ചില സൂചനകള്‍ വരുന്നു. സര്‍ക്കാര്‍ ഇടപെടലുകള്‍ ക്രിയാത്മകമാകുന്നു. ജൈവവളങ്ങള്‍ ചെടികള്‍ക്കു നല്കുമ്പോള് രാസവളങ്ങളേക്കാള്‍ വളരെ കൂടിയ അളവില്‍ നല്‍കണം. അടിവളമാവണം നല്‍കേണ്ടത്. ഇവ വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിന് പ്രധാന തടസ്സം കാലിവളര്‍ത്തല്‍ നിലച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ അണുകുടുംബ വ്യവസ്ഥയില്‍ നിന്നും മാറിചിന്തിക്കുന്നവരൊക്കെ തന്റെ അടുത്ത തലമുറയുടെ ജീവന്‍കൂടി നിലനിര്‍ത്താന്‍ ഒരു (നാടന്‍) പശുവിനെ വളര്ത്തിത്തുടങ്ങാവുന്നതാണ്. പശുവില്‍ നിന്നും ലഭിക്കുന്ന എല്ലാം ചേര്‍ത്ത് എളുപ്പത്തില്‍ ജൈവവളമുണ്ടാക്കാം. കൂടാതെ വിവിധ കമ്പോസ്റ്റുകള്‍, വളര്‍ച്ചാ ത്വരകങ്ങള്‍, ജൈവകീടനാശിനികള്‍, പിണ്ണാക്കുകള്‍ ഇവയുടെയെല്ലാം ഉപയോഗവും കൃഷി മെച്ചപ്പെടുത്തും. പശുവില്‍ നിന്നും ലഭിക്കുന്നവ ഉപയോഗിച്ചുള്ള വളക്കൂട്ട് നിര്‍മ്മാണം ആദ്യം പരിചയപ്പെടാം. ബീജാമൃതം (നാടന്‍) പശുവിന്റെ പുതിയ ചാണകം 1 കിലോ, ചുണ്ണാമ്പ് 10 ഗ്രാം, ഗോമൂത്രം 1 ലിറ്റര്‍, വെള്ളം 4 ലിറ്റര്‍, ഒരുപിടി രാസവളം ചേരാത്ത മണ്ണ് എന്നിവയാണിതിന് ആവശ്യം. ചാണകവും മണ്ണും ചേര്‍ത്ത് പകുതി വെള്ളത്തില്‍ പ്ലാസ്റ്റിക്/മണ്‍പാത്രത്തില്‍ ഇട്ട് ഇളക്കുക. ഒരു കപ്പില്‍ അല്പം വെള്ളമെടുത്ത് ചുണ്ണാമ്പ് ലയിപ്പിക്കുക. ഇതും ചാണകത്തോടൊപ്പം ചേര്‍ക്കുക. ഇതിലേക്ക് ഗോമൂത്രം ചേര്‍ത്തിളക്കി ബാക്കി വെള്ളവും ചേര്‍ത്ത് ഘടികാര ദിശയില്‍ ഇളക്കി 12 മണിക്കൂര്‍ തണലില്‍ 1:5 എന്ന തോതില്‍ ലയിപ്പിച്ച് 1 മിനിറ്റ് മുക്കിവച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും വളര്‍ച്ച കൂടും. വിത്തുകള്‍ കിഴികെട്ടി 6 മണക്കൂര് അതില്‍ മുക്കിവച്ച് നടുക. നെല്‍വിത്ത് ഉപ്പുവെള്ളത്തില്‍ കഴുകി പതിരു നീക്കിയത് പലവുരി നല്ല വെള്ളത്തില്‍ കഴുകിയ ശേഷം ബീജാമൃതത്തില്‍ ഒരു രാത്രി ഇട്ടുവച്ച് പിറ്റേന്ന് കെട്ടിവയ്ക്കുക. മുളശേഷിയും രോഗപ്രതിരോധശേഷിയും കൂടും. ജീവാമൃതം (നാടന്‍) പശുവിന്റെ ചാണകം പുതിയത് 1 കിലോ, ഗോമൂത്രം 700 മില്ലി, പപ്പായ/വാഴ പഴങ്ങള്‍ ഏതെങ്കിലും (പഴകിയതും കൊള്ളാം) 200 ഗ്രാം, വന്‍പയര്‍ 200 ഗ്രാം (പയര്‍ 12 മണിക്കൂര്‍ വെള്ളംവാര്ത്ത ശേഷം 2 മണിക്കൂര്‍ കഴിഞ്ഞ് അരച്ചെടുക്കുക), മണ്ണ്- ഒരുപിടി, വെള്ളം 20 ലിറ്റര്‍, ശര്‍ക്കര 200 ഗ്രാം. 25 ലിറ്റര്‍ കൊള്ളുന്ന പാത്രത്തില്‍ ഇതെല്ലാം ചേര്‍ത്തിളക്കി തണലത്ത് നനച്ച ചണച്ചാക്കിട്ടു മൂടിവയ്ക്കുക. ദീവസവും 3 നരം ഘടികാരദിശയില്‍ ഇളക്കണം. 3 ദിവസത്തിനുശേഷം ഉപയോഗിക്കാം. 7 ദിവസംകൊണ്ട് തീര്‍ക്കണം. ഇത് 10 ഇരട്ടിവരെ വെള്ളം ചേര്‍ത്തുപയോഗിക്കാം. 10 സെന്റിനാണിത്. മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ ഉപയോഗിക്കുക. തുള്ളിനന, സ്പ്രിങ്ക്ളയര് ഇവയിലൂടേയും നല്‍കാം. നന്നായി പുതയിടണം. 15 അടി താഴ്ചയിലുള്ള മണ്ണിരകള്‍ വരെ മേലെയെത്തും. വാഴയ്ക്ക് മാസത്തില്‍ 1 തവണവീതം പുതയ്ക്കുമേലെ ഒഴിച്ചാല്‍ വിളവ് 30% കൂടും. ഇലകളില്‍ തളിക്കാം. വാഴയുടെ ചുണ്ട് ഒടിച്ച ശേഷം 250 മില്ലി ജീവാമൃതം പ്ലാസ്റ്റിക് കവറിലെടുത്ത് വച്ച് കെട്ടുക. കായ ഭംഗിയുള്ളതാവും. എല്ലാവിധ കൃഷികള്‍ക്കും ഏറ്റവും ഉത്തമമാണിത്. ഗ്രോത്ത് പ്രൊമോട്ടര്‍ പച്ചച്ചാണകം 1 കിലോ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ 1 കിലോ കടലപിണ്ണാക്ക്/250 ഗ്രാം ശര്‍ക്കര, 1 ലിറ്റര്‍ ഗോമൂത്രം ഇവ ചേര്‍ത്തിളക്കി അടച്ച് തണലില്‍ നനഞ്ഞ ചണച്ചാക്കിട്ട് മൂടിവയ്ക്കുക. 3 നേരം വീതം 3 ദിവസം ഇളക്കുക. പിന്നീട് 2 ദിവസം അനക്കാതെ വയ്ക്കുക. 1 ലിറ്ററിന് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിക്കുകയോ തളിക്കുകയോ ചെയ്യാം. ഇത് കൂടുതല്‍ ഗുണവത്താവാന് ഒരുപിടി രാജ്ഫോസ്, പഴങ്ങള്‍, പയറുവര്‍ഗ്ഗ ചെടികളുടെ ഇലകള്‍ ഇവയും ചേര്‍ക്കാം. പഞ്ചഗവ്യം (നാടന്‍) പശുവിന്റെ ചാണകം 7 കിലോ (പുതിയത്), നെയ്യ് 1 കിലോ, പാല് 3 ലിറ്റര്‍, ശര്‍ക്കര 3 കിലോ, ഗോമൂത്രം 1 ലിറ്റര്‍, തൈര് 2 ലിറ്റര്‍, പൂവന്‍പഴം 12, കരിക്കിന് വെള്ളം 3 ലിറ്റര്‍, വെള്ളം 10 ലിറ്റര്‍. മേഞ്ഞു നടക്കുന്ന കറുത്ത നാടന്‍ പശുവിന്റേതാണ് ഇവയെല്ലാമെങ്കില് വളരെ നന്ന്. ചാണകവും നെയ്യും നന്നായി കൊകൊണ്ടിളക്കി ചേര്‍ക്കുക. ഇത് 45 ലിറ്റര്‍ കൊള്ളുന്ന പ്ലാസ്റ്റിക് ഡ്രമ്മില്‍ ഇട്ട് 3 ദിവസം അടച്ചുവയ്ക്കുക. ഇതിലേക്ക് ഗോമൂത്രം, മറ്റെല്ലാമും നന്നായി ഉടച്ചുചേര്ത്തത് വെള്ളവും ചേര്‍ത്ത് ഒഴിക്കുക. 15 ദിവസം രാവിലേയും വൈകീട്ടും ഇളക്കുക (ഘടികാര ദിശയില്‍) തണലില്‍ ചണച്ചാക്കു നനച്ചതിട്ട് മൂടി സൂക്ഷിക്കണം. 15 ദിവസംകൂടി വയ്ക്കുക. ഇത് ആവശ്യത്തിനെടുത്ത് 5 മുതല്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് ഇലകളില്‍ തളിക്കുകയോ ചുവട്ടില്‍ ആഴ്ചയിലൊരിക്കല്‍ ഒഴിക്കുകയോ ചെയ്യുക. ഒരുവര്‍ഷംവരെ ഉപയോഗിക്കാം. പശുവുണ്ടെങ്കിലേ ഇവയൊക്കെ ഉണ്ടാക്കാനാവൂ. അതില്ലാത്തവര്‍ എന്തുചെയ്യും ? വിവിധ കമ്പോസ്റ്റുകള്‍ വീട്ടില്‍ നിര്‍മ്മിക്കാം. കളകള്‍ തന്നെ വളങ്ങളും കീടനാശിനികളുമാക്കാം, മറ്റു നിരവധി ജൈവവളങ്ങള്‍ വിവിധ തരത്തില്‍ നമ്മുടെ ചുറ്റുമുണ്ട്.