- പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയും. -- കാര്‍ഷിക വാര്‍ത്തകള്‍July 2, 2022 10:38 am
- July 1, 2022 3:29 pm
- July 1, 2022 3:29 pm
- June 30, 2022 3:19 pm
- June 30, 2022 3:18 pm
- June 30, 2022 3:18 pm
- June 30, 2022 3:16 pm
- June 30, 2022 3:16 pm
- ഞാറ്റുവേല ചന്തയും സെമിനാറുകളും കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും വിവിധ കലാ പരിപാടികളും -- കവര്‍ സ്റ്റോറിJune 29, 2022 4:38 pm
- June 29, 2022 4:38 pm
കാര്‍ഷിക വാര്‍ത്തകള്‍
- സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും: പരിശീലനം
അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ …
- സങ്കരയിനം കൊക്കോ തൈകള്‍ വില്പനയ്ക്ക്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശൂര്‍ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ അത്യുല്പാദന ശേഷിയുള്ള സങ്കരയിനം കൊക്കോ തൈകള്‍ തൈ ഒന്നിന് 20 രൂപയ്ക്ക് വില്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ …
- ഹൈഡ്രോപോണിക്സ് : പരിശീലനം
ഹൈടെക്ക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ് ഹാള്‍, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വച്ച് ഈ മാസം 28 മുതല്‍ 30 വരെ (ജൂണ്‍ 28 മുതല്‍ 30) …
- പാല്- ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണം : പരിശീലനം
മണ്ണുത്തി കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള വര്‍ക്ഷീസ് കുര്യന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ്ടോക്നോളജിയില് അവസാന വര്‍ഷ ബി.ടെക് (ഡയറി ടെക്നോളജി), ബി.ടെക് (ഫുഡ് ടെക്നോളജി) …
- പഴം – പച്ചക്കറി സംസ്കരണം: പരിശീലനം
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി ഈ മാസം 29-ന് (29.6.2022) തിരുവനന്തപുരം …
- ഫെര്‍ട്ടിലിറ്റി സ്റ്റാറ്റസ് ഓഫ് റബ്ബര്‍ ഗ്രോയിങ് സോയില്‍സ് ഓഫ് ഇന്ത്യ
ഇന്ത്യയില്‍ റബ്ബര്‍ വളരുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ ഫലപുഷ്ടി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ഫെര്‍ട്ടിലിറ്റി സ്റ്റാറ്റസ് ഓഫ് റബ്ബര്‍ ഗ്രോയിങ് സോയില്‍സ് ഓഫ് ഇന്ത്യ’ എന്ന പുസ്തകം കോട്ടയം …
- പ്രധാനമന്ത്രി സമ്മാന്‍ നിധി (പി. എം. കിസാന്‍ ) ഭൂമി വെരിഫിക്കേഷന്
കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി (പി. എം. കിസാന്‍ ) ഭൂമി വെരിഫിക്കേഷന് ഇതുവരെ ചെയ്യാത്ത കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന …
- ഞങ്ങളും കൃഷിയിലേക്ക്
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരുടെ യോഗം ജൂണ്‍ 23 രാവിലെ 10 മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ കൂടുന്ന …
- സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും : പരിശീലന പരിപാടി
അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ …
- തീറ്റപ്പുല്‍ വിളകളും കൃഷിരീതികളും : പരിശീലനം
സ്റ്റേറ്റ് ഫോഡര്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24,25 (ജൂണ്‍ 24,25) തീയതികളില്‍ തീറ്റപ്പുല്‍ വിളകളും കൃഷിരീതികളും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുളളവര് പേര്, മേല്‍വിലാസം, …
ജൈവകൃഷി
- ജൈവകൃഷിയില്‍ കാലിവളം : ഓണ്‍ലൈന്‍ പരിശീലനം
കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 15-ന്) ജൈവകൃഷിയില്‍ കാലിവളം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2966041 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
- മുളകില്‍ ഇലപ്പേനിന്റെ ആക്രമണം തടയാം
മുളകില്‍ ഇലപ്പേനിന്റെ ആക്രമണം മൂലം ഇലകളുടെ അരികുകള്‍ മുകളിലേക്ക് ചുരുളുകയും ഇല കപ്പ് പോലെയാവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ലക്കാനിസീലിയം ലക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ട് ആഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്. രണ്ട് ശതമാനം വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുകയും ചെയ്യാം. കീടാക്രമണം രൂക്ഷമായാല്‍ ഇമിഡാക്ലോപ്രിഡ് 3 മില്ലി. 10 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ സ്പൈറോമെസിഫെന് ഒരു മില്ലി. ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്തോ തളിക്കാവുന്നതാണ്.
- പച്ചക്കറി വിളകളില്‍ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ ജൈവ ഉത്പന്നങ്ങള്‍
മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പച്ചക്കറി വിളകളില്‍ കീട-രോഗ പ്രതിരോധത്തിനും വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനും നന്നായി പൂവിടുന്നതിനും പ്രയോഗിക്കാവുന്ന വിവിധ ജൈവ ഉത്പന്നങ്ങള്‍ ലഭ്യമാണ്. നന്നായി പൂവിടുന്നതിനും, കായ് വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കാവുന്ന കെ-അമിനോ, കെ-ബൂസ്റ്റര്‍, കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന കെ-ഡോണ്‍, രോഗപ്രതിരോധത്തിനു സഹായിക്കുന്ന കെ-മാസ്ക്ക,് എന്നീ ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് കീടനിരീക്ഷണ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലാബോറട്ടറിയില്‍ നിന്നും വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496764141 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- ചീരയുടെ ജൈവകൃഷി : ഓണ്‍ലൈന്‍ പരിശീലനം
കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- ചീരയുടെ ജൈവകൃഷി : ഓണ്‍ലൈന്‍ പരിശീലനം കോഴിക്കോട്
കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- ചീരയുടെ ജൈവകൃഷി ഓണ്‍ലൈന്‍ പരിശീലനം
കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന് ചീരയുടെ ജൈവകൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- ജൈവകൃഷിയുടെ താളങ്ങളില്‍ മണ്ണൊരുക്കാം
അനില്‍ ജേക്കബ് കീച്ചേരിയില്‍ ജൈവകൃഷി ഇന്ന് ജീവിതത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ക്ക്. അത്രമാത്രം അത് കാര്‍ഷികമേഖലയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും സംഘടനകളും മത്സരിക്കുന്നത്. ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല് ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. കര്‍ഷകരെ സംബന്ധിച്ച് ജൈവകൃഷിയാണ് ഇന്ന് ഏറ്റവും അഭികാമ്യം. അതുകൊണ്ടാണ് അവര്‍ ജൈവകൃഷിയെ അത്രമാത്രം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. തുലാവര്‍ഷം കഴിഞ്ഞ് നനവുള്ള മണ്ണില്‍ നിന്ന് ജൈവകൃഷിയുടെ ആദ്യപാഠം തുടങ്ങാം. കുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി വാരമെടുത്ത് ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. കരിയില മണ്ണിന് മുകളിലിട്ട് കത്തിക്കുമ്പോള്‍ ബോറന്പുഴുപോലുള്ള ചെടിയുടെ തണ്ടുതുരക്കുന്ന പുഴുക്കളും മറ്റ് ശത്രുകീടങ്ങളും നശിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് മഞ്ഞളിപ്പും ഇലവാട്ടവും വരുത്തിവെക്കുന്ന ബാക്ടീരിയകളും ഫംഗസും നിര്വാര്യമാകുകയും ചെയ്യും. ഓരോന്നിനും ഓരോ രീതിയിലാണ് കൃഷിരീതികള്‍. എന്നാലും പൊതുവായ ചില തത്വങ്ങളുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ മനസ്സിലാക്കേണ്ടത്. നന്നായി ഉണക്കി ഇലകത്തിച്ച് ചാരം കലര്‍ത്തിയ മണ്ണില്‍ തടമെടുക്കേണ്ടതിന് നിശ്ചിത രീതിയുണ്ട്. വെണ്ട, പയര്‍, ചീര എന്നിവയ്ക്ക് രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടമാണെടുക്കാറ്. നീര്‍വാര്‍ച്ചയും ജൈവവളത്തിന്റെ പൂര്‍ണതോതിലുള്ള വലിച്ചെടുക്കലിനും പുതയിടാനും ഇങ്ങനെ വാരമെടുക്കുന്നത് സഹായിക്കും. പടവലം, കയ്പ, ചുരങ്ങ, അമര എന്നിങ്ങനെ നല്ല ജലാംശം എല്ലായ്പ്പോഴും തടത്തില്‍ നിര്‍ത്തേണ്ട പച്ചക്കറികള്‍ക്ക് വട്ടത്തിലോ ചതുരത്തിലോ തടമെടുക്കാം. പരമാവധി നാല് തൈകള്‍ നിലനിര്‍ത്തി വളര്‍ത്താനനുയോജ്യമായ വിസ്താരമാണ് തടത്തിനുവേണ്ടത്. ജൈവകൃഷിയ്ക്കായി നമ്മള് സാധാരണ തിരഞ്ഞെടുക്കുന്നത് പച്ചക്കറികളെയാണ്. ജൈവകൃഷിയിലൂടെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണുതാനും. ആനക്കൊമ്പന് വെണ്ട, വഴുതിന എന്നിവയ്ക്ക് മണ്ണ് കുമ്പാരം കൂട്ടി വലിയ തടമെടുക്കണം. ചീര, തക്കാളി, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയ്ക്ക് മണ്ണ് നന്നായി പൊടിയാക്കണം. ഇതിന് നീളത്തില്‍ അരയടി ഉയരത്തില്‍ വാരമെടുക്കണം. വേനല്‍ക്കാല പച്ചക്കറികൃഷിക്ക് ചാണകം, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ടം, ജൈവസ്ളറി, മണ്ണിരക്കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയിലേതെങ്കിലും ഒന്ന് സെന്റിന് 50 കിലോഗ്രാം എന്ന തോതില്‍ മണ്ണില്‍ നന്നായി ചേര്‍ക്കണം. വിത്ത് നടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് സെന്റൊന്നിന് മൂന്ന് കിലോ കുമ്മായം ചേര്‍ത്തുകൊടുക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കും. ജൈവവളം ചേര്‍ക്കുന്നതിന് മുമ്പ് 10 ഗ്രാം ട്രൈക്കോഡര്‍മയോ ഒരു കിലോ സ്യൂഡോമോണസോ ചേര്‍ക്കണം. വേപ്പിന് പിണ്ണാക്ക്, ആവണക്കിന് പിണ്ണാക്ക് എന്നിവ സെന്റൊന്നിന് അഞ്ച് കിലോഗ്രാം എന്ന തോതില്‍ ചേര്‍ക്കാം. സൂര്യതാപമേല്‍പ്പിച്ച് നന്നായി പൊടിയാക്കിയ മണ്ണ്, ഇളക്കിച്ചേര്‍ത്ത ജൈവവളം എന്നിവയാണ് മണ്ണൊരുക്കലില്‍ പ്രധാനം. വിത്തു നടുന്ന മേല്‍ഭാഗം തടം കൃത്യമായി പൊടിമണ്ണായിരിക്കണം. എന്നാലേ വിത്ത് മുളച്ച് പൊന്തിവരൂ. വിത്ത് മുളച്ചശേഷം മേല്‍വളമായി, താഴെ പറയുന്നവയിലൊന്ന് ചേര്‍ക്കണം. ബയോഗ്യാസ് സ്ളറിയോ, ചാണകമോ 250 ഗ്രാം നാലു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, കടലപിണ്ണാക്ക് 500 ഗ്രാം പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, വെര്‍മിവാഷ്, ഗോമൂത്രം എന്നിവയിലേതെങ്കിലുമൊന്ന് രണ്ട് ലിറ്റര്‍ എട്ട് ഇരട്ടി വെള്ളവുമായി ചേര്‍ത്തത്. നാലു കിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ്, അല്ലെങ്കില്‍ കോഴിക്കാഷ്ടം എന്നിവ സെന്റൊന്നിന് 10 കിലോഗ്രാം എന്നിങ്ങനെ ചേര്‍ത്ത് ജൈവകൃഷി സമ്പുഷ്ടമാക്കാം.
- ജൈവകൃഷിക്ക് വളം അടുക്കളയില്‍ നിന്ന്
ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാമെന്നു സാരം. ധാരാളം ഭക്ഷ്യ പാഴ്വസ്തുക്കള് നമ്മുടെ അടുക്കളയല്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കാം. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.ചാരംഅടുക്കളയില് നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കു പുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്), 200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മൂഞ്ഞയും മാറിക്കിട്ടും.കഞ്ഞിവെള്ളവും കാടിവെള്ളവുംഅരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മീലിമുട്ട എന്നിവയെ നിയന്ത്രിക്കാനാകും.മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവുംഇതുരണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധി നല്‍കും. ചുവട്ടില്‍ ഇട്ട് അല്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും. മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണം ചെയ്യും.പച്ചക്കറി, ഇലക്കറി, പഴവര്‍ഗ്ഗ അവശിഷ്ടങ്ങള്ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റ് വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും സാധാരണ കുഴിക്കമ്പോസ്റ്റും നിര്‍മിച്ച് വളമാക്കി മാറ്റാം.ചിരട്ടക്കരിചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളം ചേര്‍ത്ത് ചാന്താക്കി മാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.തേയില, കാപ്പി, മുട്ടത്തോട്അവശിഷ്ടങ്ങള് ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്കാന്. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. പൂച്ചെടികള്‍ക്കും ഉത്തമമാണ്.തേങ്ങാവെള്ളംകീടനാശിനിയായും ഉത്തേജകവസ്തുവായും തേങ്ങാവെള്ളം ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉത്പാദനവര്‍ദ്ധനവുണ്ടാകും. കൂടാതെ വിവിധ ജൈവകീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.
- ജൈവകൃഷിയുടെ താളങ്ങളില്‍ മണ്ണൊരുക്കാം
ജൈവകൃഷി ഇന്ന് ജീവിതത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ക്ക്. അത്രമാത്രം അത് കാര്‍ഷികമേഖലയുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും സംഘടനകളും മത്സരിക്കുന്നത്. ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല് ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം.കര്‍ഷകരെ സംബന്ധിച്ച് ജൈവകൃഷിയാണ് ഇന്ന് ഏറ്റവും അഭികാമ്യം. അതുകൊണ്ടാണ് അവര്‍ ജൈവകൃഷിയെ അത്രമാത്രം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. തുലാവര്‍ഷം കഴിഞ്ഞ് നനവുള്ള മണ്ണില്‍ നിന്ന് ജൈവകൃഷിയുടെ ആദ്യപാഠം തുടങ്ങാം. കുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി വാരമെടുത്ത് ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. കരിയില മണ്ണിന് മുകളിലിട്ട് കത്തിക്കുമ്പോള്‍ ബോറന്പുഴുപോലുള്ള ചെടിയുടെ തണ്ടുതുരക്കുന്ന പുഴുക്കളും മറ്റ് ശത്രുകീടങ്ങളും നശിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് മഞ്ഞളിപ്പും ഇലവാട്ടവും വരുത്തിവെക്കുന്ന ബാക്ടീരിയകളും ഫംഗസും നിര്വാര്യമാകുകയും ചെയ്യും.ഓരോന്നിനും ഓരോ രീതിയിലാണ് കൃഷിരീതികള്‍. എന്നാലും പൊതുവായ ചില തത്വങ്ങളുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ മനസ്സിലാക്കേണ്ടത്. നന്നായി ഉണക്കി ഇലകത്തിച്ച് ചാരം കലര്‍ത്തിയ മണ്ണില്‍ തടമെടുക്കേണ്ടതിന് നിശ്ചിത രീതിയുണ്ട്. വെണ്ട, പയര്‍, ചീര എന്നിവയ്ക്ക് രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടമാണെടുക്കാറ്. നീര്‍വാര്‍ച്ചയും ജൈവവളത്തിന്റെ പൂര്‍ണതോതിലുള്ള വലിച്ചെടുക്കലിനും പുതയിടാനും ഇങ്ങനെ വാരമെടുക്കുന്നത് സഹായിക്കും. പടവലം, കയ്പ, ചുരങ്ങ, അമര എന്നിങ്ങനെ നല്ല ജലാംശം എല്ലായ്പ്പോഴും തടത്തില്‍ നിര്‍ത്തേണ്ട പച്ചക്കറികള്‍ക്ക് വട്ടത്തിലോ ചതുരത്തിലോ തടമെടുക്കാം. പരമാവധി നാല് തൈകള്‍ നിലനിര്‍ത്തി വളര്‍ത്താനനുയോജ്യമായ വിസ്താരമാണ് തടത്തിനുവേണ്ടത്.ജൈവകൃഷിയ്ക്കായി നമ്മള് സാധാരണ തിരഞ്ഞെടുക്കുന്നത് പച്ചക്കറികളെയാണ്. ജൈവകൃഷിയിലൂടെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണുതാനും. ആനക്കൊമ്പന് വെണ്ട, വഴുതിന എന്നിവയ്ക്ക് മണ്ണ് കുമ്പാരം കൂട്ടി വലിയ തടമെടുക്കണം. ചീര, തക്കാളി, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയ്ക്ക് മണ്ണ് നന്നായി പൊടിയാക്കണം. ഇതിന് നീളത്തില്‍ അരയടി ഉയരത്തില്‍ വാരമെടുക്കണം. വേനല്‍ക്കാല പച്ചക്കറികൃഷിക്ക് ചാണകം, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ടം, ജൈവസ്ളറി, മണ്ണിരക്കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയിലേതെങ്കിലും ഒന്ന് സെന്റിന് 50 കിലോഗ്രാം എന്ന തോതില്‍ മണ്ണില്‍ നന്നായി ചേര്‍ക്കണം. വിത്ത് നടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് സെന്റൊന്നിന് മൂന്ന് കിലോ കുമ്മായം ചേര്‍ത്തുകൊടുക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കും. ജൈവവളം ചേര്‍ക്കുന്നതിന് മുമ്പ് 10 ഗ്രാം ട്രൈക്കോഡര്‍മയോ ഒരു കിലോ സ്യൂഡോമോണസോ ചേര്‍ക്കണം. വേപ്പിന് പിണ്ണാക്ക്, ആവണക്കിന് പിണ്ണാക്ക് എന്നിവ സെന്റൊന്നിന് അഞ്ച് കിലോഗ്രാം എന്ന തോതില്‍ ചേര്‍ക്കാം. സൂര്യതാപമേല്‍പ്പിച്ച് നന്നായി പൊടിയാക്കിയ മണ്ണ്, ഇളക്കിച്ചേര്‍ത്ത ജൈവവളം എന്നിവയാണ് മണ്ണൊരുക്കലില്‍ പ്രധാനം. വിത്തു നടുന്ന മേല്‍ഭാഗം തടം കൃത്യമായി പൊടിമണ്ണായിരിക്കണം. എന്നാലേ വിത്ത് മുളച്ച് പൊന്തിവരൂ. വിത്ത് മുളച്ചശേഷം മേല്‍വളമായി, താഴെ പറയുന്നവയിലൊന്ന് ചേര്‍ക്കണം. ബയോഗ്യാസ് സ്ളറിയോ, ചാണകമോ 250 ഗ്രാം നാലു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, കടലപിണ്ണാക്ക് 500 ഗ്രാം പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, വെര്‍മിവാഷ്, ഗോമൂത്രം എന്നിവയിലേതെങ്കിലുമൊന്ന് രണ്ട് ലിറ്റര്‍ എട്ട് ഇരട്ടി വെള്ളവുമായി ചേര്‍ത്തത്. നാലു കിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ്, അല്ലെങ്കില്‍ കോഴിക്കാഷ്ടം എന്നിവ സെന്റൊന്നിന് 10 കിലോഗ്രാം എന്നിങ്ങനെ ചേര്‍ത്ത് ജൈവകൃഷി സമ്പുഷ്ടമാക്കാം.
- ഫാംശ്രീ അഗ്രോമാർട്ട് തിങ്കളാഴ്ച തുറക്കും: കർഷകരിൽ നിന്നുള്ള ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാം
കാർഷികോല്പന്നങ്ങളുടെ നേരിട്ടുള്ള വിപണനവും, വിഷരഹിതമായ ഉല്പന്നങ്ങളിലൂടെ പുതിയൊരു ഭക്ഷ്യ സംസ്ക്കാരവും ലക്ഷ്യമിട്ട് നബാർഡിന്റെ സഹകരണത്തോടെ കേരളത്തിൽ തുടക്കം കുറിക്കുന്ന ആദ്യത്തെ കാർഷിക വിപണ കേന്ദ്രം ഫാംശ്രീ അഗ്രോമാർട്ട് എന്ന പേരിൽ കാക്കനാട് പ്രവർത്തനം ആരംഭിക്കുന്നു. കർഷകരുടെ കൂട്ടായ്മയായ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും, വിവിധ കാർഷിക സഹകരണ സംഘങ്ങളും ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഫാംശ്രീയിലൂടെ ലക്ഷ്യമിടുന്നത്. നബാർഡിനു പുറമേ കാർഷിക സഹകരണ സംഘങ്ങളുടെ അപ്പെക്സ് സ്ഥാപനമായ കേരള ബാങ്കിന്റെ കൂടി സഹായത്തോടെ എറണാകുളം ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘമാണ് വിപണകേന്ദ്രം നടത്തുന്നത്. കാക്കനാട് തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശത്തുള്ള കേരള ബാങ്കിന്റെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് നിലവിൽ ഫാംശ്രീ പ്രവർത്തനം ആരംഭിക്കുന്നത്. ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ,സുഗന്ധ വ്യഞ്ജനങ്ങൾ, വയനാടൻ തേൻ, തൊണ്ടി അരി, തവിടുള്ളതും ഇല്ലാത്തതുമായ മട്ട അരി, ഗന്ധകശാല അരി, ഇടിയിറച്ചി, ഈന്തങ്ങപ്പൊടി, കൂവപ്പൊടി, പനംപൊടി, വയനാടൻ വിൻകോഫി, അറബിക്ക, റോബസ്റ്റ, സ്പെഷ്യൽ ഗ്രീൻ ടീ, വടകര വെളിച്ചെണ്ണ തുടങ്ങി സവിശേഷമായതും, സാധാരണ പൊതുവിപണിയിൽ ലഭ്യമാകാൻ ബുദ്ധിമുട്ടുള്ളതുമായ ഉല്പന്നങ്ങൾ ഫാംശ്രീയിലൂടെ ലഭ്യമാകും. ഫാംശ്രീ അഗ്രോമാർട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നബാർഡ് കേരളാ റീജിയൻ ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ നിർവ്വഹിക്കും.