Tuesday, 19th March 2024
കൽപ്പറ്റ: ലോക്ക് ഡൗൺ

കാലത്ത്  അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനോടൊപ്പം വളർത്തുമൃഗങ്ങൾക്ക്  ആവശ്യത്തിനുളള തീറ്റയും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വയനാട് കൊമേർഷ്യൽ ഡയറി ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മിൽമ ഒരുദിവസം പാൽ സ്വീകരിക്കാത്തതിനാൽ ലക്ഷങ്ങളുടെ വരുമാനനഷ്ടം ആണ് വയനാട്ടിലെ ക്ഷീര മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത് എന്ന് 

 ജനറൽ സെക്രട്ടറി ഡോ. പ്രസൂൺ പൂതേരി പറഞ്ഞു.
. കാലിത്തീറ്റ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോറി ഡ്രൈവർമാർ ലോഡ് കൊണ്ടുവരുവാൻ വിസമ്മതിക്കുകയാണ്. വയനാട്ടിലെ ഫാം ഉടമകളിൽ ഏറെയും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ചോളത്തണ്ടാണ് പച്ചപുല്ലിന് പകരമായി നൽകുന്നത്. അതിർത്തികൾ അടച്ചതോടെ അതിന്റെ വരവും നിന്നു. അതോടെ വയനാട്ടിലെ ക്ഷീരകർഷകർ ദുരിതത്തിൽ ആയിരിക്കുകയാണ്. ക്ഷീരവികസനവകുപ്പ്  മുൻകൈ എടുത്തു ക്ഷീരമേഖലയിലെ ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം. സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നവർക്ക് ഏപ്രിൽ  മാസത്തെ പാലിന്റെ വില അഡ്വാൻസായി നൽകുവാൻ മിൽമ തയ്യാറാകണം. അന്തർ-സംസ്ഥാന അതിർത്തിയിലൂടെ ചോളത്തണ്ട്, ഉണക്കപ്പുല്ല്, മറ്റു തീറ്റസാധങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ജില്ലാഭരണകൂടം ഇടപെട്ട്  നടപടിയുണ്ടാവണെന്നും ഇവർ ആവശ്യപ്പെട്ടു.. അത്യാവശ്യഘട്ടങ്ങളിൽ പശുക്കളുടെ രോഗ ചികിത്സയ്ക്കായി ബ്ലോക്ക്‌ അടിസ്ഥാനത്തിൽ  ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ മൃഗാശുപത്രികൾ താത്കാലികമായി ആരംഭിക്കുവാൻ വേണ്ട നടപടികൾ  മൃഗസംരക്ഷണവകുപ്പ് സ്വീകരിക്കണം.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *