
സി.ഡി.സുനീഷ്
സംസ്ഥാന ഫലമായി മാറിയ ചക്കക്കൊപ്പം പ്ലാവിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി ഒരു സ്കൂളിൽ ഒരു പ്ലാവ് തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ പരിസ്ഥിതി സംരംക്ഷണ ചുവട് വെക്കുന്നു. ആഗോള താപനത്തിന്റെ വേനലിൽ എരിയുന്ന ഹരിതാവരണം തിരിച്ച് പിടിക്കാൻ ഉള്ള ശ്രമങ്ങളിലെ ഒരു കണ്ണിയായി ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. കാർബൺ
മലിനീകരണാഘാത തോത് കുറക്കാൻ മറ്റ് മരങ്ങളേക്കാൾ കൂടുതൽ പ്ലാവിന് കഴിയുമെന്ന ശാസ്ത്ര നിഗമനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്ലാവ് നട്ട്
സംരംക്ഷിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
പരിസ്ഥിതി ദിനമായ ജൂൺ 5 ന് സ്കൂളുകളിൽ നടക്കുന്ന ഹരിതോത്സവം പദ്ധതിയിൽ ആണ് പ്ലാവിനു് മുഖ്യ പരിഗണന വരുന്നത്. അന്തരാഷ്ട്ര പരിസ്ഥിതി ഉച്ചകോടിയിൽ ലോക രാജ്യങ്ങൾ 33 ശതമാനം ഹരിതാവരണം ഒരുക്കണ മെന്ന് ധാരണയുണ്ടായിരുന്നു. ഈ ഹരിതാ വരണ പദ്ധതിയിയുടെ കൂടി ഭാഗമായി കൂടി ആണ് പ്ലാവിന് മുഖ്യ പരിഗണന നൽകിയുള്ള ഹരിതോത്സവങ്ങൾ സംസ്ഥാനത്തെ സ്ളുകളിൽ സംഘടിപ്പിക്കപ്പെടുന്നത്.
സംസ്ഥാനത്തെ 14,000 ത്തോളം സ്കൂളുകളിൽ അത്ര എണ്ണം പ്ലാവുകൾ നിർബന്ധമായും സംരംക്ഷിക്കപ്പെടും.
പ്ലാവുകൾക്കൊപ്പം ,മാവ്,
സപ്പോട്ട, പേര, ഞാവൽ ,ചാമ്പ, നെല്ലി എന്നീ ഫല വർഗ്ഗ തൈകളും സ്ഥല ലഭ്യത അനുസരിച്ച് നടണമെന്നു് നിഷ്കർഷിച്ചിട്ടുണ്ട്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൂടി ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സുരക്ഷയും ഉറപ്പ് വരുത്താൻ ഉതകുന്ന ഒരു സ്കൂളിൽ ഒരു പ്ലാവ് പദ്ധതി വിജയിപ്പിക്കാൻ ഉള്ള അണിയറ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണിപ്പോൾ.
Leave a Reply